Monday, February 25, 2019

ജയ ചന്ദ്രൻ തക്കീജ്ജ

മൂടിക്കെട്ടിയ മനസുമായാണ് ഈ പുസ്തകം വായിക്കാൻ എടുത്തത്.വായനയുടെ ഒരു സ്റ്റേജ് കഴിഞ്ഞാൽ ..പ്രായവും കുറച്ചായാൽ വായനയിൽ ആളുകൾ പ്രണയം ഇഷ്ടപ്പെടാൻ തുടങ്ങും എന്ന് എവിടെയോ വായിച്ചു.അത് ശരിയാണെന്നു ഈ പുസ്തകം വായിക്കാൻ എടുത്തപ്പോൾ തോന്നി .മറ്റൊരാളുടെ ദുഃഖം താങ്ങാൻ ഉള്ള ഒരു മാനസികാവസ്ഥ പണ്ടേ എനിക്കില്ല..
ജയചന്ദ്രൻ മൊകേരിയെ ജയിലിൽ അടച്ചപ്പോൾ അത് ഹൃദയ ഭേദകമായ ഒരു വാർത്ത ആയിരുന്നു.അദ്ദേഹത്തിന്റെ മാലി ബ്ലോഗുകൾ വളരെ താല്പര്യത്തോടെയാണ് വായിച്ചിരുന്നത് ..അവയുടെ രചന സൗകുമാര്യം മനസിനെ ആകർഷിക്കുകയും ചെയ്തിരുന്നു
അദ്ദേഹം ജയിലിൽ പെട്ട് എന്നും വിമോചനം അകലെയാണ് എന്നും ഉള്ള അറിവ് വല്ലാത്ത വികാരങ്ങൾ ഉണ്ടാക്കി.മുസ്ലിം രാജ്യങ്ങളിൽ ജയിൽ പലപ്പോഴും നരക കുഴികൾ ആണ്.ഏതു രാജ്യത്തിലെയും ജയിൽ സത്യത്തിൽ മരണ ക്കെണികൾ dungeons ..തന്നെയാണ് ..അവിടെ കിടന്നു മനുഷ്യൻ ദ്രവിച്ചു പോകും..സഹയാത്രികൻറെ വിമോചനം,, എങ്ങിനെ സാധ്യമാവും..അതിൽ ഒരു സാമൂഹ്യജീവി എന്ന നിലയിൽ ചെയ്യാവുന്നതെല്ലാം അന്ന് ചെയ്തിരുന്നു ..എങ്കിൽ കൂടി അദ്ദേഹം നാട്ടിൽ എത്തിയതിനു ശേഷമേ മനസ് ആശ്വസിച്ചുള്ളൂ
മാലി ദ്വീപിൽ അധ്യാപകൻ ആയിരിക്കെ ഒരു ആൺ കുട്ടിയായ വിദ്യാർത്ഥി വീട്ടിൽ ചെന്ന് നൽകിയ തെറ്റായ പരാതിയിൽ ജയിലിൽ അടക്കപ്പെട്ട ഒരു അധ്യാപകൻ ആണ് ശ്രീ ജയചന്ദ്രൻ മൊകേരി .അദ്ദേഹത്തിന്റെ മാലിയിലെ ജയിൽ ജീവിത സ്മരണകൾ ആണ് ഈ പുസ്തകം .
മാലിയിലെ സാംസ്കാരിക ..സാമൂഹ്യ ജീവിതത്തെ കുറിച്ച് നൽകുന്ന ഉൾക്കാഴ്ചകൾ ..അതിനും അപ്പുറം മാലി ജയിലിന്റെ ..ജയിൽ ജീവിതത്തിന്റെ തീക്ഷ്ണത ..തടവുകാരന്റെ നിസ്സഹായത ..ഇതെല്ലാം നമ്മെ പിടിച്ചുലയ്ക്കും ..ഓരോ പ്രാവശ്യവും ജയന്റെ കൈ പിറകോട്ടു പിടിച്ചു അവർ വിലങ്ങിടുമ്പോഴും എന്റെ സഹോദരന്റെ കൈകളിൽ വിലങ്ങു വീഴുന്ന ദുഃഖം ഞാൻ അനുഭവിച്ചു .ഉന്നത വിദ്യാഭ്യാസവും അദ്ധ്യാപന പരിചയവും എഴുത്തുകാരൻ എന്ന പദവിയും..നല്ല തറവാട്ടു മഹിമയും എല്ലാം ഉണ്ടായിട്ടും ..കുത്താൻ വരുന്ന കൊതുകുകളെ ആട്ടി അകറ്റാൻ ആകാതെ വിലങ്ങിട്ട കയ്യുകൾ കൊണ്ട് നിസ്സഹായമായി രാത്രി കഴിച്ചു കൂട്ടേണ്ടി വരുന്ന ജയന്റെ നിസ്സഹായത ഹൃദയം കുത്തിക്കേറുന്ന വേദന ഉണ്ടാക്കുന്നതാണ്
എവിടെ വിദ്യാഭ്യാസം ഹൃദയ പൂർവ്വം നടത്തപ്പെടുന്നില്ലയോ അവിടെ ഉത്തരവാദി ആ സർക്കാരാണ് ..സിലബസ് നിർദേശിക്കുന്ന കമ്മിറ്റിയാണ് ഇതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത് ..കുട്ടികളെ നേർവഴിക്കു നടത്താൻ എഴുത്തും വായനയും സയൻസും കണക്കും ലോക വിജ്ഞാനവും വാന ശാസ്ത്രവും ..ജിയോളജിയും മാത്രമാണ് നിർബന്ധം എന്ന് എപ്പോൾ അധികാരികൾ തീരുമാനിക്കുന്നുവോ അവിടെ വിദ്യാഭ്യാസം തകരുകയാണ് .. കുട്ടികളോട് ശെരി എന്താണ് എന്ന് പറഞ്ഞു കൊടുക്കാൻ നമ്മൾ ശ്രമിക്കുന്നേയില്ല ..എന്നതാണ് വാസ്തവം
മഹാന്മാരുടെ ജീവ ചരിത്രം അവരെ പഠിപ്പി പ്പിക്കാൻ നമ്മൾ ശ്രമിക്കുന്നില്ല..ടോൾസ്റ്റോയുടെ കഥകൾ അവർ പഠിക്കുന്നില്ല..ഗാന്ധിജിയുടെ ആത്മകഥ ഇന്നത്തെ കരിക്കുലത്തിൽ എവിടെ എങ്കിലും ഉണ്ടോ ആവോ ..എബ്രഹാം ലിങ്കൺ എത്ര കുഞ്ഞുങ്ങൾക്കറിയാം.തങ്ങളിൽ ഉറങ്ങി കിടക്കുന്ന അദമ്യമായ കഴിവുകളെ ക്കുറിച്ചു അവരെ ബോധവാന്മാരാകാൻ ഹെലൻ കെല്ലറുടെ കഥ നമ്മൾ അവരെ പഠിപ്പിക്കുന്നുണ്ടോ ..ബധിരനായിട്ടും സംഗീതം പുനർജ്ജനിപ്പിച്ച ബിഥോവനെ നമ്മളുടെ കുട്ടികൾ വായിക്കുന്നുണ്ടോ ..സ്‌കൂളിൽ നമ്മൾ അത് പഠിപ്പിച്ചില്ലെങ്കിൽ ..പിന്നെ അച്ഛനമ്മമാർ ആ പുസ്തകങ്ങൾ മക്കൾക്ക് കാശ് കൊടുത്ത വാങ്ങി കൊടുക്കും എന്നാണോ നിങ്ങൾ കരുതുന്നത്
ഇവിടെ പരിചയമുള്ള ഒരു സ്‌കൂളിൽ ടീച്ചർമാർ കോട്ടിട്ടാണ് സ്‌കൂളിൽ പോകുന്നത് ..സുകുമാര കഥ അവരെ ആരും പഠിപ്പിച്ചിട്ടില്ല എന്നെ അതിനർഥമുള്ളൂ ..മാലിയിൽ എന്താണോ അതാണ് കേരളം പോകുന്ന വഴിയും എന്ന ഹൃദയ വ്യഥയോടെ തിരിച്ചറിഞ്ഞു കൊണ്ട് ഈ പുസ്‌തകത്തിലേക്കു വരാം .
കുഞ്ഞുങ്ങളുടെ ലൈംഗീക അതി പ്രസരമുള്ള സംഭാഷണ ..ജീവിത ശൈലി ..അധ്യാപകരെ പ്പോലും ഭീഷണിപ്പെടുത്താൻ അവർക്കുള്ള ഭ യമില്ലായ്മ്മ ..ഇതെല്ലാം പേടിപ്പെടുത്തുന്ന കാര്യങ്ങൾ ആണ്
ജയന് മനസിലാവാത്ത ഒരു കാര്യമുണ്ട് ..എന്തിനു സ്‌കൂൾ എന്നെ പിന്നിൽ നിന്നും കുത്തി ..നടപടി എടുക്കില്ല എന്ന് പറഞ്ഞിട്ട് ..പിന്നെ എന്തിനു പിരിച്ചു വിട്ടു ?
കേരളീയരുടെ നൃശംമ്യത എന്നതാണ് ഒറ്റ വാക്ക് ..കൂടെയുള്ള ഏതെങ്കിലും അധ്യാപകനോ അധ്യാപികക്കോ ഒരു അനിയനോ സഹോദരിയോ വേണ്ടപ്പെട്ടവരോ ..ഒരു ജോലിക്കായി പറഞ്ഞു വച്ചിട്ടുണ്ടാകും..ചിലപ്പോൾ പണവും വാങ്ങിയിട്ടുണ്ടാകും ..അവരെ കൊണ്ട് വരണം എങ്കിൽ ഒരു വേ ക്കൻസി ഉണ്ടാവണമല്ലോ ..അവർ ഒരു വേക്കന്സി ഉണ്ടാക്കി..കേസിൽ നിന്നും അവർ സ്വന്തം അനസാക്ഷിയെ ഒഴിവാക്കി,കാരണം പയ്യന്റെ വീട്ടുകാർ കേസ് ഇല്ലെന്നു എഴുതി കൊടുത്തത് അത് കൊണ്ടാണ്.കേസ് ഉണ്ടാക്കിയവർക്ക് ജയ ചന്ദ്രനെ അവിടെ ജയിൽ ദീർഘകാലം കിടത്തണം എന്നില്ല..അത് കൊണ്ടാണ് പരാതി പിൻവലിച്ചത്.ജോലിയിൽ നിന്നും പിരിച്ചു വിട്ടത് സിലബസ് അറിയാഞ്ഞിട്ടാണ്.കാരണം കേസില്ല എങ്കിൽ ജയൻ വീണ്ടും ജോലിക്കു ക്ലൈം ആയി ചെന്നാലോ .ഇതിപ്പോൾ സംഗതി ക്ളീൻ ആയി ഒതുക്കി.ജയനവിടെ ജോലിക്കു ചെല്ലില്ല..അവർ വിചാരിച്ചവർക്ക് ജോലിയുമായി . ഒരു പുതിയ മലയാളി ..ആണായാലും പെണ്ണായാലും..ആ രാജ്യത്തു ചെന്ന് പെടുകയാണ്.നല്ല സാലറി ഉണ്ടല്ലോ..ഒന്ന് ചീയുന്നത് മറ്റൊന്നിനു വളം ആണല്ലോ ..അത് ലോക നടപ്പാണ്
വീണ്ടും പുസ്തകത്തിലേക്ക്
ജയിൽ ഒരു വല്ലാത്ത ലോകമാണ്.ക്രിമിനലുകളുടെ ലോകം..മയക്കു മരുന്നുപ്രയോഗിക്കുന്ന സ്‌കൂൾ കുട്ടികൾ.. ചെറുപ്പക്കാർ..സുഖത്തിനും ലഹരിക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ജനത ..ആ രാജ്യം വലിയ ആഭ്യന്തര കലാപങ്ങളിൽ ചെന്ന് വീഴും എന്നുറപ്പാണ് .
ഇത്രയും എഴുതിയപ്പോൾ ഓർമ്മ വന്നു.മാലിദീപിൽ ആഭ്യന്തര കാലാപം എന്ന് വാർത്ത കണ്ടല്ലോ എന്ന് ..5 / 2 / 2018 ഇൽ അവിടെ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഈയിടെ വാർത്ത ആയിരുന്നല്ലോ .ജയന്റെ പുസ്തകവുമായി ചേർത്ത് വായിച്ചു നോക്കണം.നമുക്കൊരു കാര്യം മനസിലാവും..എവിടെ നിരപരാധി ജയിലിൽ അടയ്ക്കപ്പെടുന്നോ..എവിടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം വെറും പ്രഹസനം മാത്രമാവുന്നു..എവിടെ മക്കൾക്ക് എത്തിക്കൽ ആയ ശിക്ഷണം നൽകാൻ സമൂഹവും സ്‌കൂളും സർക്കാരും മുൻ കൈ എടുക്കാൻ ശ്രദ്ധിക്കാതിരിക്കുന്നുവോ അവിടം ജീർണ്ണിച്ചു നാമാവശേഷമാവും .മാൽഡീവ്സ് അത്തരം ജീർണ്ണതയിലാണ് ..
.പൊട്ടാറായ ഒരു അഗ്നിപർവത മുഖപ്പിൽ നിന്നും ജയൻ കഷ്ട്ടിച്ചു രക്ഷപ്പെട്ടു എന്ന് മനസിലായില്ലേ..എല്ലാം നല്ലതിനാണ് എന്ന് കരുതാൻ ഇപ്പോൾ ജയനായിട്ടുണ്ട് എന്നു കരുതുന്നു .2012 ഇൽ ജനാധിപത്യം അവസാനിച്ചപ്പോൾ ജയൻ ആ രാജ്യം വിടേണ്ടതായിരുന്നു .പിന്നെ ആ രാജ്യം മറ്റൊരു പാകിസ്ഥാൻ ആണ് എന്ന് കരുതണമായിരുന്നു
അത് പോട്ടെ വീണ്ടും പുസ്തകത്തിലേക്ക് വരാം ..ജയിലിൽ അച്ഛൻ കൂടെയുണ്ട് എന്ന് പതിഞ്ഞ സ്വരത്തിൽ ചെവിയിൽ പറയുന്നത് വായിച്ചപ്പോൾ മനസ് ഒന്ന് കൂമ്പി ..സ്നേഹത്തിന്റെ തരളത തുളുമ്പുന്ന വരികൾ ..എന്നും നടക്കാൻ പോകുമ്പോൾ പി ലീലയുടെ ഹരിനാമം കീർത്തനം കേൾക്കുന്നതാണ് ശീലം..'അമ്മ എല്ലായ്പ്പോഴും ഹരിനാമ കീർത്തനം പാടുമായിരുന്നു.ആ സ്വരം എത്തിപ്പിടിക്കാൻ മനസിന്റെ ഒരു ത്വര ആണതെന്നുഇപ്പോൾ ജയനെ വായിച്ചപ്പോഴാണ് മനസിലായത്
ജയിലിൽ സഹ തടവുകാരുടെ കഥകൾ പറയുമ്പോൾ ജയൻ ഒരിക്കലും അവരെ ജഡ്ജ് ചെയ്യാൻ ശ്രമിക്കുന്നത് കണ്ടില്ല..ഞാൻ ഒരു മഹാൻ..ബാക്കി എല്ലാവരും തെമ്മാടികൾ..ക്രിമിനലുകൾ എന്നൊരു അസഹ്യത ഇല്ല..കുളിക്കാത്ത ...ടോയ്‌ലെറ്റിൽ വെള്ളമൊഴിക്കാത്ത സഹ തടവുകാരെ ക്കുറിച്ചു എഴുതുമ്പോൾ കൂടി ഈ നിർമ്മമായ നിലപാട് വളരെ വ്യക്തമാണ്.അത് സ്വാഗാതാർ ഹമാണ് താനും
നെറ്റിയിൽ വന്നിരുന്ന ആ പഞ്ചവര്ണ കിളിയെ ആരെങ്കിലും കൊന്നു കാണുമോ എന്നൊരു സംശയം എനിക്കില്ലാതില്ല..ഒത്തിരി സിനിമ കാണുന്നതിന്റെ തകരാർ ആകും ..
തക്കിജ്ജ എന്ന വാക്കിന്റെ അർഥം ..പുറത്തേക്ക് എന്നാണ്.വിടുതൽ ലഭിക്കുന്ന തടവുകാരുടെ പേര് വിളിച്ചു ..തക്കിജ്ജ എന്ന് ഉറക്കെ പറഞ്ഞാൽ അയാളുടെ ശിക്ഷ അവസാനിച്ചു എന്നാണു ..
ഇവിടെ നോവലിൽ ജയചന്ദ്രൻ തക്കിജ്ജ എന്ന് ആരോ വിളിച്ചത് വായിച്ചപ്പോൾ .അസഹ്യമായ എന്തോ വികാരത്താൽ ഞാൻ വല്ലാതെ കരഞ്ഞു പോയി ..
അന്നും ഇന്നും ഭൂമി സമുദ്രത്തിൽ മുങ്ങാതെ നിലനിൽക്കുന്നത് ഭൂമിയിലെ നല്ലവരായ മനുഷ്യരുടെ കരുണ കൊണ്ടാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ..ഭൂമി മുഴുവൻ സ്വാർഥരും ക്രൂരരും അക്രമികളും ആയിരുന്നെങ്കിലോ
ഭൂമി പണ്ടേക്കും പണ്ടേ ദുഷ്ട ജന ഭാരം സഹിയാതെ സമുദ്രത്തിൽ താണു പോയേനെ
നല്ലൊരു വായന അനുഭൂതി ന;ൽകിയതിനു ..ഹൃദയത്തിൽ തറച്ച നന്ദി
അഭിനന്ദനങ്ങൾ
രാജാ ഹരിശ്ചന്ദ്രൻ കടന്നു പോയ അനുഭവങ്ങൾ ഓർത്ത് നോക്കൂ
ഇവനീതു ഭവിക്കേണം
അവശതകൾ ഭവിക്കേണം
അർത്ഥ നാശം വരേണം
എന്നൊക്കെ ഓരോരുത്തരുടെയും തലയിൽ എഴുതിയിട്ടുണ്ട്
അങ്ങിനെയങ്ങു ആശ്വസിക്കുക
ആരും ഇതിൽ നിന്നൊന്നും മോചിതരല്ല
ഡിസി ബുക്ക്സ് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്
വില 275 രൂപ

മഗ്ദലീനയുടെയും എന്റെയും പെൺ സുവിശേഷം

മഗ്ദലീനയുടെയും എന്റെയും പെൺ സുവിശേഷം
THE GOSPEL OF MARY MAGDALEENA AND ME
രതി ദേവി എഴുതിയ ഈ പുസ്തകം വലിയ കൗതുകത്തോടെയാണ് വായിക്കാൻ എടുത്തത്
പ്രണയവും കാമവും എന്നും കത്തോലിക്കാ മതത്തിനു നിഷിദ്ധ വസ്തുക്കൾ ആയിരുന്നു..ആദവും ഹവ്വയും ചെയ്തത് അതും കൊണ്ടാണ് ക്രിസ്ത്യാനികൾക്ക് ആദി പാപം ആയത്
കുട്ടികളെ വളർത്തുമ്പോൾ വലിയ നിയന്ത്രണങ്ങൾ ആണ് നമുക്ക് ചുറ്റും..പെൺ കുട്ടികൾ പ്രത്യേകിച്ചും
അവളുടെ മുലകൾ യോനി..ഇതെല്ലാം അവൾ പോലും സ്പർശിച്ചു കൂടാ എന്നതാണ് ഇപ്പോഴും ഈ ആധൂനിക ഭാരതത്തിലെ അലിഖിത നിയമം .തനിക്കു സ്പർശിക്കാൻ അനുമതിയില്ലാത്തത് മറ്റൊരാൾ സ്പർശിച്ചാലോ ..ശരീരത്തിൽ മുഴുവൻ ഹൃദയം .എവിടെ തൊട്ടാലും പൊള്ളുന്നത് നായികയുടെ ദുഖമാണ് .അത് ഈ അധമ ബോധത്തിന്റെ ..അവളിൽ അടിച്ചേല്പിക്കപ്പെട്ട നിരാകരിക്കപ്പെട്ട സ്ത്രീ സത്വത്തിന്റെ ഒരു പരിണിത ഫലമാണ് ..
ബൈബിൾ കേന്ദ്രമാക്കി ഭാരതീയ പൗരാണികതയും സംസ്ക്കാരവും ചരിത്രവുമായി കൂട്ടിച്ചേർത്തെഴുതിയ ഒരു പുസ്തകംണിത്.അഭിജ്ഞാന ശാകുന്തളം ..മഹാഭാരതത്തിൽ നിന്നും കടം കൊണ്ട ഒരാശയം ആണ് എന്ന് പറയുന്നത് പോലെയേ ഉള്ളൂ ..ഈ നോവലും ബൈബിളിനോട് ചേർന്ന് നിൽക്കുന്നു എന്ന് പറയുമ്പോൾ..നമ്മൾ അതിനപ്പുറം ചിന്തിക്കേണ്ടതില്ല
സ്വയം നിരാകരണം..കാമം ..രതി ഇതെല്ലാം ഈ നോവലിൽ കൂടി കുഴയുന്ന..യേശുവിനെ കൃത്യമായും താനൊരു ദൈവമാണ് എന്നറിയാം..അത് കൊണ്ട് തന്നെ താൻ ഇന്ദ്രിയ മുക്തി നേടണം എന്നൊരു ആഗ്രഹവും അവനുണ്ട് ഉണ്ട്.എന്നാൽ മഗ്ദലീനയുടെ ചുവന്ന ചുണ്ടുകൾ വലിയ പ്രലോഭനവും ആണ്..അവരുടെ ആദ്യ രാത്രിയിൽ നിന്നാണ് കഥ തുടങ്ങുന്നത്.അതെ രതി നമുക്ക് തരുന്നത് മഗ്ദലീനയെ യേശുവിന്റെ ഭാര്യയായാണ് ..തീവ്ര പ്രണയത്തിൽ ആയ ദമ്പതികൾ.പക്ഷെ അയാൾ കിടപ്പു മുറിയിൽ നിന്നും പലായനം ചെയ്യുകയാണ്.സ്വയം നിരാകരിയ്ക്കാൻ ശ്രമിക്കുന്ന പുരുഷന്റെ നിസ്സഹായത..ശക്തി ആർജിക്കാൻ ഉള്ള ശ്രമം എല്ലാം ഇതിൽ കാണാം
നായികയൈ വിവാഹ നാളിൽ ഉപേക്ഷിക്കപ്പെട്ട മഗ്ദലീനയുടെ യുടെ വ്യഥ..കാത്തിരിപ്പ്..അപമാന ബോധം..കടുത്ത ഏകാന്തത എല്ലാം പിന്നീടുള്ള താളുകളിൽ ഇതൾ വിടരുന്നു.കന്യകയായ വധു ..ആദ്യ നാളിൽ തന്നെ ത്യജിക്കപ്പെടുന്നു.കാരണം അവൾക്കറിയില്ല.തന്നിലെ സ്ത്രീയെന്ന അധമ ബോധം ആണ് അവളെ പിന്നെയും വേട്ട ആടുന്നത്
മഗ്ദലേന യേശുവിനെ പ്പോലെ തന്നെ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവളാണ് .അവൾ ജനിക്കുന്നതിനു മുൻപ് തന്നെ അവളുടെ ജനനം പ്രവചിക്കപ്പെട്ടിരുന്നു.
യേശുവിന്റെ 'അമ്മ മേരിയുടെ കഥ നമ്മൾ കേൾക്കുന്നു..അവൾ ദേവാലയത്തിനു സമർപ്പിക്കപ്പെട്ട കുഞ്ഞായിരുന്നു.മൂന്നു വയസു മുതൽ അവൾ ദേവാലയത്തിലാണ് വളർന്നത്.പതിനേഴു വയസു തികഞ്ഞ ഒരു പെസഹാ നാളിൽ അവളെ പുരോഹിതൻ 'അമ്മ അന്നയുടെ അടുത്തേക്കയയ്ക്കുന്നു ..എന്നാൽ പകുതി വഴിയിൽ മേരി അമ്മയെ സന്ദർശിക്കാതേ തിരികെ പോന്നു .
..യേശുവിന്റെ ജനനത്തിനു കാരണമായതെന്തോ ആ യാത്രയിൽ നടന്നിരിക്കാം എന്ന സൂചനയാണ് കഥാകാരി നമുക്ക് തരുന്നത് മഗ്ദലന .. കന്യക മാതാവല്ല .ചക്രവർത്തിഹെരോദിന്റെ കാമ പൂരണത്തിനുള്ള ഒരു ഇരയായി തീരുകയാണ് ആ പതിനേഴുകാരി .ദൈവ ദാസൻ യോഹന്നാന്റെ ജനനത്തെ കുറിച്ചും ഇതിൽ പറയുന്നുണ്ട് .ഫെറോദിനു വലിയ സംശയങ്ങൾ ഉണ്ട്..തനിക്കൊരു കാലൻ പിറന്നിരിക്കുന്നു എന്നരീതിയിൽ
അതെ ബൈബിൾ പുതിയൊരു വെളിപാടിൽ ചുരുൾ നിവരുന്നു ..ഹൈന്ദവ കഥകളിൽ കംസൻ കൃഷ്ണനെ കൊല്ലാൻ ആളയച്ചു കഥ ..ഫെറോദിലൂടെ നമ്മൾ വീണ്ടും കാണുകയാണ്..മിഥ്യയും സത്യവും ബോധവും അബോധവും..ഭ്രമവും വിഭ്രമവും..കഥ പറച്ചിലിന്റെ ലാളിത്യവും ..ഈ പുസ്തകത്തിലുണ്ട്
സ്ത്രീയുടെ സമ്മോഹനത..പ്രണയത്തിന്റെ മൃദു ഗന്ധം..രാജാക്കന്മാരുടെ നൃശംമ്യത ..കോപം താപം അസൂയ വൈരാഗ്യം വെറുപ്പ് രാജാക്കന്മാരുടെ ആഡംബരം..എല്ലാം ഒന്നൊന്നായി നമ്മളറിയുന്നു ..ജീസസ് കേരളത്തിൽ വരുന്നതാണ് കഥയുടെ ഒരു ട്വിസ്റ്റ് എന്ന് തന്നെ പറയാം .ജൂതരുടെ പലായനത്തിന്റെ പോരാട്ടത്തിന്റെ ചെറുത്തു നിൽപ്പിന്റെ ..അവരനുഭവിയ്ക്കുന്ന യാതനയുടെ കഥകൾ നമ്മൾ ധാരാളം അറിയുന്നു ..
മാന്ത്രികമായ ഒരു മുഗ്ധ ലോകത്തേക്ക് നമ്മെ നയിക്കുന്ന ഒരു മഹത്തായ കഥനമാണിത്
വാഴുന്നോരോട് എതിർത്ത അപമാനിക്കപ്പെട്ട ..മഗ്ദലേന..ഒരു ശക്തമായ കഥാപാത്രമായി ഇവിടെ ഉരുത്തിരിയുന്നു .അവൾ ലോപ മുദ്രയെപ്പോലെ പണ്ഡിതയും ജ്ഞാനിയും വിദുഷിയും ആണ് .റബ്ബിൽ നിന്നും മരുന്നുകൾ പഠിച്ച അവൾ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുന്നു
അമിഷ് ത്രിപാഠി സീതയെ കുറിച്ച് ഇത് പോലെ ശ്രദ്ധേയമായ ഒരു നോവൽ തന്റെ രാമ കഥകളിൽ ഒന്നിൽ എഴുതിയിരുന്നു .സീതയെക്കുറിച്ച നമ്മുടെ എഴുതപെട്ട എല്ലാ സങ്കൽപ്പനകളെയും അത് മറി കടക്കുന്നു ണ്ട്
അത് പോലെ തന്നെ വെളിപാടിന്റെ ഈ പുസ്തകം വിപ്ലവകാരിയായ മഗ്ദലനയുടെ കഥയാണ് നമ്മളോട് പറയുന്നത്..ആ ഭാവനയ്ക്ക് മുന്നിൽ ശിരസു നമിക്കുന്നു
ആദ്യമൊക്കെ വായന അലപം ക്ലിഷ്‌ട്ടം എങ്കിലും ..[പിന്നീട് നമ്മൾ ഈ നോവലിൽ ലയിച്ചു പോകും അഭിനന്ദനങ്ങൾ രതി ദേവി
..ഗ്രീൻ ബുക്ക്സ് ആണ് ഇത് പുറത്തിറക്കിയിരിക്കുന്നത്..man ബുക്കർ പ്രൈസ് സ്‌ക്രീനിങ്ങ് ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട ഈ പുസ്തകം മലയാളത്തിനും മലയാളിക്കും അഭിമാനമാണ്

കാലം തെറ്റിയ കണിക്കൊന്നപ്പൂക്കൾ "

ശ്രീജിത്ത് രാജേന്ദ്രൻ എഴുതിയ
കാലം തെറ്റിയ കണിക്കൊന്നപ്പൂക്കൾ "
ലഘു കാവ്യ സമാഹാരം ഇന്ന് വായിക്കാൻ കിട്ടി
പലപ്പോഴുംനമുക്ക് വായിക്കാൻ കിട്ടുന്ന കവിതകൾപലതും
അതിന്റെ ക്ലിഷ്ടത കൊണ്ടും 
വാക്കുകൾ പ്രയോഗിക്കുന്നതിലുള്ള അറിവ്‌ കുറവ് കൊണ്ടും..
കവിയുടെ ഭാഷ ജ്ഞാന കുറവ് ഉണ്ടും..
വാഗീശ്വരന്മാരുടെ ..
പൂർവ്വ സൂരികളുടെ കവിതകൾ വായിച്ചു സ്വയം പാകപ്പെടാത്തതു കൊണ്ടും ..
പദ ങ്ങൾ വേണ്ടത്ര അറിയായ്ക കൊണ്ടും ഒക്കെ വായനക്കാരെ ശിക്ഷിക്കുക പതിവാണ് .
എന്നാൽ ഈ ചെറു കവിത സമാഹാരം മറിച്ചൊരു കാവ്യ അനുഭവമാണ് തന്നത്..
തെളിഞ്ഞ ശൈലി ..
ശുഭാപ്തി വിശ്വാസം..
വാക്കുകളിലെ ലാളിത്യം..
വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന ഔചൈത്യം..
ആശയ തിരഞ്ഞെടുപ്പിലെ നവീനത ..
എല്ലാം കൊണ്ടും ,..
ഹൃദ്യമായി തോന്നി
ബോൺസായിയുടെ ദുഃഖം..
നിർബന്ധിത വന്ധ്യം കരണത്തിനു വിധേയമാക്കപ്പെടുന്ന ഒരു സഹ ജീവിയോടുള്ള സ്നേഹമാണ് കാണിച്ചു തരുന്നത് വാഗ്ദാനത്തിനു കവി നൽകുന്ന വിശദീകരണം..
തീർത്തും കവിത തന്നെ
കവികൾ ഒത്തിരിയുണ്ട് ..
എന്നാൽ നെഞ്ചിൽ കവിത ഉള്ളവർ അപൂർവ്വമാണ്
ഈ കവി അത്തരത്തിൽ ഒരാൾ ആണ് ..
വലിയ തിരക്കിലാണ് .അത് കൊണ്ട് വിശദമായ ഒരു പഠനത്തിന് മുതിരുന്നില്ല
എങ്കിലും കവേ
പെന താഴെ വയ്ക്കരുത്
ആകാശ വീഥികളിൽ എങ്ങോ ..കാവ്യ ദേവത നിന്നെ കടാക്ഷിക്കുന്നുണ്ട്
വീണ്ടും വീണ്ടും എഴുതൂ